ഓഖി ദുരന്തത്തിനിടെ 'തമാശ' കളിച്ച മുകേഷിനെ കൊന്ന് കൊലവിളിച്ച് മത്സ്യത്തൊഴിലാളികള്‍

  • 7 years ago
Ockhi Cyclone; MLA Mukesh Criticised After His Irresponsibility

തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പെടെയുള്ള കേരളത്തിലെ തീരദേശം രണ്ട് ദിവസമായി ഭീതിയിലാണ്. കടല്‍ക്ഷോഭവും ഓഖി ചുഴലിക്കാറ്റും ദുരന്തം വിതച്ച് മുന്നേറുകയാണ്. തിരികെ വരാത്തവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും കണ്ണീരും മാത്രമാണ് കടല്‍ത്തീരങ്ങളിലുള്ളത്. കൊല്ലം ജോനകപ്പുറം കടപ്പുറത്തേയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടുത്തുകാര്‍ക്ക് ധൈര്യം പകരാന്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്ത് എത്തിയിരുന്നു. സിപിഎമ്മിന്റെ കൊല്ലത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ദുരിതത്തില്‍ ആയവരെ ആശ്വസിപ്പിച്ചു. എന്നാല്‍ സ്ഥലം എംഎല്‍എയായ മുകേഷ് സ്ഥലത്ത് എത്തിയത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാത്രമാണ്. എംഎല്‍എയുടെ ഈ അവഗണന നാട്ടുകാരെ പ്രകോപിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല. എംഎല്‍എയെ കണ്ടതും മത്സ്യത്തൊഴിലാളി സ്ത്രീകളുടെ രോഷം അണപൊട്ടിയൊഴുകി. എവിടെയായിരുന്നു, ഇവിടെ ഒന്നും കണ്ടില്ലല്ലോ എന്നൊരു സ്ത്രീ മുകേഷിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മുകേഷിന്റെ മറുപടി പരിഹാസ രൂപത്തിലായിരുന്നു. നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ എന്നായിരുന്നു തമാശയും പരിഹാസവും കലര്‍ത്തിയുള്ള എംഎല്‍എയുടെ മറുപടി.

Category

🗞
News

Recommended