ജിത്തു കേസിൽ ദുരൂഹതകളുമായി പുരോഹിതൻ | Oneindia Malayalam

  • 6 years ago
ജിത്തു ജോബ് എന്ന പതിനാലുകാരനെ അമ്മ കൊന്ന് കത്തിച്ച കേസില്‍ പോലീസിന് ആശയക്കുഴപ്പം ഒഴിയുന്നില്ല. പുതിയ വിവരങ്ങളും പുതിയ കഥാപാത്രങ്ങളുമാണ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്. ഇതുവരെ പറഞ്ഞ കേള്‍ക്കാത്ത ചില ഇടപാടുകളും ചിലരുടെ സാന്നിധ്യവും ജിത്തു കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.സ്വത്ത് ഓഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജിത്തുവിന്റെ കൊലപാതകത്തിന് കാരണമായത് എന്നാണ് ജയമോളും വീട്ടുകാരും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാലിത് വിശ്വസിക്കാന്‍ പോലീസിന് പൂര്‍ണമായും സാധിക്കുന്നില്ല. പിന്നെയുള്ള സാധ്യത ജയമോള്‍ക്ക് മാനസിക പ്രശ്‌നമാണ് എന്നതാണ്. മനോനില തെറ്റിയപ്പോള്‍ ചെയ്ത കുറ്റകൃത്യമാണ് എന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ഇതും പോലീസിന് പൂര്‍ണവിശ്വസത്തിലെടുക്കാനാവുന്നില്ല. കാരണം കൊലപാതകം ചെയ്ത രീതിയും അത് രണ്ട് ദിവസത്തോളം എല്ലാവരില്‍ നിന്നും മറച്ച് വെച്ചതുമെല്ലാം സൂചിപ്പിക്കുന്നത് മാനസിക നിലയ്ക്ക് തകരാറൊന്നുമില്ല എന്നത് തന്നെയാണ്. ജിത്തുവിന്റെ അച്ഛന്റെ സഹോദരി ഭര്‍ത്താവാണ് ആരോപണ വിധേയനായ പുരോഹിതന്‍. ജിത്തുവിന്റെ മരണം മുതലാക്കാന്‍ ഈ പുരോഹിതന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ജോബും കുടുംബവും ആദ്യം കുടുംബ വീട്ടിലായിരുന്നു താമസിച്ച് കൊണ്ടിരുന്നത്.