കശ്മീരില്‍ മാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കളുടെ തടവിനുമെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫറൂഖ് അബ്ദുള്ളയെപ്പോലുള്ള ദേശീയ നേതാക്കളെ കശ്മീരില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മൂലം ജമ്മുകശ്മീരില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ശൂന്യത ഭീകരവാദികള്‍ മുതലെടുക്കുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.