Expired fish seized in Alappuzha during trolling ban ആന്ധ്രാപ്രദേശില്‍നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന 1400 കിലോഗ്രാം പഴകിയ മത്സ്യം കായംകുളം മത്സ്യമാര്‍ക്കറ്റില്‍നിന്ന് പിടികൂടി. ചൂര, കേര എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. രണ്ടാഴ്ചയിലേറെ പഴക്കമുള്ളവയാണിവ. ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായുള്ള പ്രത്യേക സ്‌ക്വാഡാണ് മത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പുകള്‍ചേര്‍ന്നാണ് സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുള്ളത്