പ്രധാനാധ്യാപകനെക്കുറിച്ച് അശ്ലീല വാക്കെഴുതിയതിന് വിദ്യാർഥികളെ വിവസ്ത്രരാക്കിയ അധ്യാപകരുടെ നടപടി വിവാദമാകുന്നു. അരുണാചല്‍ പ്രദേശിലെ പാപ്പു പരെ ജില്ലയിലെ താനി കസ്തൂഡബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ നവംബർ 23നാണ് സംഭവം. ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസിലെയും 88 കുട്ടികളെയാണ് അധ്യാപകർ വിവസ്ത്രരാക്കി ശിക്ഷ നടപ്പാക്കിയത്. നവംബർ 27ന് വിദ്യാർഥികള്‍ വിദ്യാർഥി യൂണിയനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്കി. പ്രധാനാധ്യാപകനെയും സ്കൂളിലെ ഒരു വിദ്യാർഥിനിയെയും ചേർത്ത് അശ്ലീല പരാമർശം നടത്തിയ കടലാസ് അധ്യാപകർക്ക് ലഭിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് മൂന്ന് അധ്യാപകർ ചേർന്ന് മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് ആരോപണ വിധേയരായ കുട്ടികളോട് വസ്ത്രമൂരാൻ ആവശ്യപ്പെടുകയായിരുന്നു. ഒന്നോ രണ്ടോ പേരുടെ പക്വതയില്ലാത്ത പെരുമാറ്റത്തിനാണ് 88 വിദ്യാർഥികള്‍ക്ക് നേരെ ഹീനമായ ശിക്ഷാ നടപടി കൈക്കൊള്ളാണ അധ്യാപകരെ പ്രേരിപ്പിച്ചത്.
Category
🗞
News